Kinder Joy Banned in 11 Countries

കിൻഡർ ജോയ് 11 രാജ്യങ്ങളിൽ നിരോധിച്ചു

നമ്മുടെ കുട്ടികളുടെ സന്തോഷത്തിനുവേണ്ടി നമ്മൾ പലരും പലതും ചെയ്യാറുണ്ട് അതിലൊന്നാണ് നമ്മൾ അവർക്ക് വാങ്ങിച്ചു നൽകുന്ന ചോക്ലേറ്റുകൾ. എന്നാൽ പല ചോക്ലേറ്റുകളിലും മാരകമായ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ചെറിയതോതിൽ ആയതുകൊണ്ട് മാത്രം നമ്മൾ അത് ശ്രദ്ധിക്കാതെ പോകുന്നു . പക്ഷേ ഓരോ സമയത്തും നമ്മൾ വാങ്ങിച്ചു നൽകുന്ന ഈ ചോക്ലേറ്റുകളിൽ നിന്നും ചെറിയ അളവിൽ ലഭിക്കുന്ന വിഷാംശങ്ങൾ വലിയ അളവിൽ നമ്മുടെ കുട്ടികളുടെ ശരീരത്തിലേക്ക് ബാധിക്കുന്നു. അങ്ങനെ ബാധിക്കുന്ന ചോക്ലേറ്റുകളിൽ ഒന്നാണ് കിൻഡർ ജോയ് . പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 11 രാജ്യങ്ങളിൽ കിൻഡർ ജോയ് നിരോധിച്ചിട്ടുണ്ട്. 11 രാജ്യങ്ങളിലായി 151 ൽ പരം ജനിതക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തു വയസ്സിന് താഴെയുള്ള കുട്ടികളാണ് കൂടുതലായും ബാധിക്കപ്പെട്ടിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഈ ചോക്ലേറ്റ് കാരണമായിട്ടുണ്ട് . ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കൂടിയും ഈ ചോക്ലേറ്റിന്റെ അനന്തരഫലം വലുതാണ്.
കിൻഡർ ജോയ് വിഷാംശമാകാൻ കാരണമായ വസ്തു
സാൽമൊണെല്ല എന്ന വിഷാംശമാണ് ഇതിനു കാരണം. ഇത് ഒരു കുട്ടിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ ആ കുട്ടിയുടെ കുടലിനെ ബാധിക്കുകയും ശർദ്ദിൽ, വയറിളക്കം പനി തുമ്മൽ പോലുള്ള രോഗങ്ങൾ ഉണ്ടാവുകയും. തുടർന്ന് ഭക്ഷണം പോലും വെറുക്കുന്ന അവസ്ഥയിലേക്ക് കുട്ടികൾ മാറാറുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു .

സാൽമൊണല്ല അണുബാധയുടെ സാധ്യമായ ലക്ഷണങ്ങളും ഉൾപ്പെടുന്നു:


  • അതിസാരം
  • വയറുവേദന (വയറുവേദന).
  • പനി
  • ഓക്കാനം
  • ഛർദ്ദി
  • തണുപ്പ്
  • തലവേദന
  • മലത്തിൽ രക്തം

കിൻഡർ ജോയിൻ നിരോധിക്കുന്നതിൽ നിന്നും ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ടോ..?

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതുവരെ ഇന്ത്യയിൽ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഉൽപ്പന്നം തിരിച്ചുപിടിക്കൽ പ്രക്രിയയുടെ ഭാഗമായി ഇന്ത്യയെ ഒഴിവാക്കിയിട്ടുണ്ട് . യൂറോപ്പ്യൻ രാജ്യങ്ങളിൽ 150 കേസുകളും. യുഎസ്സിൽ ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.


നമ്മൾ പലരും കുട്ടികളുടെ ആഗ്രഹത്തിനു വേണ്ടി നിൽക്കുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ അറിയാതെ നമ്മൾ അവർക്ക് വിഷാംശം കൊടുക്കുന്നു. നാടൻ ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും അതിന് വെറുക്കാൻ പഠിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡുകൾ പ്രൗഡിയുടെ ലക്ഷണമാണെന്ന് വിളിച്ചോതുന്നു. നല്ലതോ ചീത്തയോ അറിയാതെ തന്നെ അവർ ഫാസ്റ്റ് ഫുഡിന് അടിമകൾ ആവുകയും ജനിതകരോഗങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.